കൊട്ടിയൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് കുഞ്ഞു മരിച്ചത് സർക്കാർ സ്പോൺസേർഡ് കൊലപാതകം: യൂത്ത് കോൺഗ്രസ്
1567916
Tuesday, June 17, 2025 1:19 AM IST
കേളകം: കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാനാ വാതെ കുഞ്ഞു മരിച്ചത് സർക്കാർ വരുത്തിവച്ച മരണമാണെന്ന് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. വൈശാഖ മഹോത്സവ കാലത്ത് ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന കൊട്ടിയൂരിൽ മതിയായ ഗതാഗത സംവിധാന ഏർപ്പെടുത്തുന്നതിൽ അധികാരികൾ പൂർണ പരാജയമാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
കൊട്ടിയൂരിലെ ഗതാഗത തടസം ഒഴിവാക്കാൻ വൺവേ സംവിധാനം പ്രാവർത്തികമാക്കുക, ബസുകൾ പോലെ വലിയ വാഹനങ്ങള തിരക്ക് അനുസരിച്ച് നെടുംപോയിൽ, പേരാവൂർ, കേളകം എന്നിവിടങ്ങ ളിൽ പാർക്ക് ചെയ്യിച്ച് കൊട്ടിയൂരിലേക്ക് ഷട്ടിൽ കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തുക എന്നീ നിർദേശങ്ങൾ യൂത്ത് കോൺഗ്രസ് ജില്ല കളക്ടർക്ക് സമർപ്പിച്ചു.
കൂടാതെ പേരാവൂർ മുതൽ കൊട്ടിയൂർ വരെ ശക്തമായ ഗതാഗത തിരക്ക് ഉണ്ടാകും എന്നറിഞ്ഞിട്ടും ജലജീവൻ പദ്ധതിക്ക് വേണ്ടിയും മറ്റും റോഡിന്റെ അരികിൽ കുഴികൾ കുഴിച്ചതും പൊതുമരാമത്ത് വകുപ്പിന്റെ പരാജയമാണെന്ന് നേതാക്കൾ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, നേതാക്കളായ വിപിൻ ജോസഫ് , ജിബിൻ ജെയ്സൺ, അബ്ദുൾ റഷീദ്, നിവിൽ മാനുവൽ എന്നിവർ അറിയിച്ചു.