തലശേരി: വിശ്വാസപരിശീലനത്തിലൂടെയാണ് വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാനാകൂ എന്നതിനാൽ വിശ്വാസ ജീവിതം വിശുദ്ധ കുർബാനയെ സ്നേഹിച്ചു കൊണ്ടാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.

തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അതിരൂപത മതബോധന മുഖ്യാധ്യാപകരുടെ കോൺഫറൻസും 2025-26 വിശ്വാസപരിശീലന പ്രവർത്തന വർഷത്തിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. വിശുദ്ധ കുർബാനയിൽ സത്യമായും വ്യക്തമായും ഈശോയാണെന്ന ബോധ്യം കുട്ടികൾക്ക് നൽകണം. ക്രിസ്തീയ ജീവിതശൈലി സ്വന്തമാക്കുന്ന മക്കളായി ജീവിക്കാൻ അവരെ പഠിപ്പിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്‍റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.

വിശ്വാസ പരിശീലനമേഖലയിൽ 50 വർഷങ്ങളും 25 വർഷങ്ങളും പൂർത്തിയാക്കിയവരെയും വിരമിച്ച മുഖ്യാധ്യാപകരെയും വിശ്വാസ പരിശീലകരെയും 12 വർഷം മുടങ്ങാതെ വന്ന ആറ് അധ്യാപകരെയും 24 കുട്ടികളെയും ആദരിച്ചു. അതിരൂപത തലത്തിൽ വിശ്വാസപരിശീലകർക്ക് നടത്തിയ പരീക്ഷയിൽ സമ്മാനർഹരായവർക്കും നാല്, ഏഴ്, 10, 12 ക്ലാസുകളിൽ സ്കോളർഷിപ്പ് നേടിയവർ, സീറോ മലബാർ സഭാതലത്തിൽ നടത്തിയ പ്രതിഭാസംഗമത്തിലെ വിജയികൾ എന്നിവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അഞ്ഞൂറോളം വിശ്വാസപരിശീലകർ പങ്കെടുത്തു. അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ജോൺസൺ പൊട്ടക്കൽ, ജോസ് നിരപ്പേൽ, ജോൺസൺ കിഴക്കെചെത്തിപ്പുഴ, ലില്ലി കരുമാനപ്പിള്ളിൽ,സണ്ണി പാറയിൽ, എലിസബത്ത് കണിയാറകത്ത് എന്നിവർ പ്രസംഗിച്ചു. വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ആന്‍റണി കിടാരത്തിൽ സ്വാഗതവും ബാബു പതിപ്പിള്ളിൽ നന്ദിയും പറഞ്ഞു.