പയ്യന്നൂര്‍: ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിലെ ചിക്കന് അരുചിയും ദുര്‍ഗന്ധവും. പരാതിപ്പെട്ടതിനെ തുടര്‍ന്നെത്തിയ പോലീസിനും സംഭവം ബോധ്യപ്പെട്ടു. തുടര്‍ന്നെത്തിയ നഗരസഭ ആരോഗ്യ വിഭാഗം സ്ഥാപനമടച്ചിടാന്‍ നോട്ടീസ് നല്‍കി.

ഇന്നലെ പുലര്‍ച്ചെ മൂന്നേമുക്കാലോടെ പെരുമ്പയിലെ അവക്കാഡോ കഫേയിലാണ് പരാതിക്കാസ്പദമായ സംഭവം. സുഹൃത്തുക്കളായ ഏഴിലോട്ടെ റാഫി, കുഞ്ഞിമംഗലത്തെ നെഹിയാന്‍, രാമന്തളിയിലെ ശാസിന്‍ എന്നിവരാണ് ഇവിടെ ഭക്ഷണം കഴിക്കാന്‍ കയറിയത്. അല്‍ഫാമും മറ്റും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്കുമുമ്പില്‍ എത്തിയ ചിക്കന്‍ കടിച്ചപ്പോള്‍തന്നെ അരുചിയും ദുര്‍ഗന്ധവും ഉണ്ടായെന്ന് യുവാക്കള്‍ പറഞ്ഞു. ഈ വിവരം സ്ഥാപന നടത്തിപ്പുകാരന്‍റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവരംഗീകരിക്കാന്‍ തയാറാവാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ്ഐ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനും യുവാക്കള്‍ക്ക് ലഭിച്ച ചിക്കന്‍റെ ദുര്‍ഗന്ധം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി ഭക്ഷണ സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് സ്ഥാപനമടച്ചിടാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. പിഴയീടാക്കുമെന്നും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.