കൊട്ടിയൂർ: വൈശഖ മഹോത്സവത്തിന്‍റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് മുകളിൽ താല്കാലിക ശ്രീകോവിൽ നിർമാണമാരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച ശ്രീകോവിൽ നിർമാണം തിരുവോണം നാളിൽ പന്തീരടിക്കു മുമ്പായി പൂർത്തിയാക്കും.

വർഷത്തിലൊരു തീർഥാടനകാലം മാത്രമുള്ള അക്കരെ കൊട്ടിയൂരിൽ സ്ഥിരം ശ്രീകോവിൽ പാടില്ലെന്നതിനാലാണ് താത്കാലിക ശ്രീകോവിൽ നിർമിക്കുന്നത്. ഈറ്റ, ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ് നിർമാണം. ഉത്സവാവസാനം ചിത്രനാളിൽ ശ്രീകോവിൽ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചാണ് അക്കരെ കൊട്ടിയൂർ നട അടയ്ക്കുക. കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ആരാധനകളിൽ ഒന്നായ തിരുവോണം ആരാധന 15ന് നടക്കും. ഇളനീർ വയ്ക്കൽ 17നും ഇളനീരാട്ടം 18നും നടക്കും.