ആലക്കോട്: കൗമാരക്കാരെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി സന്പൂർണ ലഹരി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി സൈക്കിൾ പര്യടനവുമായി റിട്ട. എസ്ഐ കൊല്ലം സ്വദേശിയായ ഷാജഹാനാണ് സൈക്കിളിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും സഞ്ചരിച്ച് ലഹരി വിരുദ്ധ ബോധവത്കണം നടത്തുന്നത്.

31 വർഷത്തെ സർവീസിനുശേഷം കഴിഞ്ഞ മാസം 31നാണ് ഇദ്ദേഹം വിരമിച്ചത്. വിരമിച്ച ശേഷം റൈഡ് വിത്ത് ഷാജഹാൻ എന്നപേരിൽ ലഹരിവിരുദ്ധ സന്ദേശവുമായി കൊല്ലത്ത് നിന്ന് സൈക്കിൾ യാത്രയാരംഭിക്കുകയായിരുന്നു. മന്ത്രി ചിഞ്ചു റാണിയായിരുന്നു ഫ്ലാഗ്ഓഫ് ചെയ്തത്.

കടന്നുപോകുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകിയും ലഹരികൾ ഉയർത്തുന്ന ദൂഷ്യങ്ങൾ വിശദീകരിച്ചുമാണ് യാത്ര. ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും ഷാജഹാന് സ്വീകരണം നൽകി. ഹെൽമറ്റ് ബോധവത്കരണവുമായി 2019ൽ 1700 കിലോമീറ്റർ യാത്രയും നടത്തിയിരുന്നു. ഭാര്യയുടെയും മൂന്ന് മക്കളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് തന്‍റെ യാത്രയുടെ കരുത്തെന്നും ഷാജഹാൻ പറഞ്ഞു. 28ന് കൊല്ലം ജില്ലയിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.