കാസര്‍ഗോഡ്: സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘം തട്ടിപ്പില്‍ കേസെടുത്ത് അന്വേഷണം ഒരുവര്‍ഷം പിന്നിട്ടിട്ടും പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക്കറില്‍നിന്നും കടത്തിക്കൊണ്ടുപോയ 332 പവന്‍ സ്വര്‍ണവും തിരിച്ചുപിടിക്കാന്‍ സാധിച്ചെങ്കിലും മൂന്നു കോടിയിലേറെ രൂപ എങ്ങോട്ടുപോയെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്.

സഹകരണവകുപ്പ് തട്ടിപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം മേയ് 13നാണ് ആദൂര്‍ പോലീസ് കേസെടുത്തത്. സംസ്ഥാന ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. തട്ടിപ്പ് നടത്തിയ സഹകരണസംഘം സെക്രട്ടറിയും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാകമ്മിറ്റി അംഗവുമായ കര്‍മംതൊടിയിലെ കെ. രതീശന്‍ ഉള്‍പ്പെടെ 11 പേരാണ് കേസിലെ പ്രതികള്‍.

പള്ളിക്കര പഞ്ചായത്തംഗം ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, പറക്കളായി ഏഴാംമൈലിലെ എ. അബ്ദുള്‍ ഗഫൂര്‍, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍കുമാര്‍, പയ്യന്നൂരില്‍ താമസിക്കുന്ന ജബ്ബാര്‍ മഞ്ചക്കണ്ടി, കോഴിക്കോട് അരക്കിണര്‍ സ്വദേശി സി.നബീന്‍, നെല്ലിക്കാട്ടെ എ. അജയകുമാര്‍, പെരിയയിലെ ഷെഫീഖ്, ഭാര്യ ഫാത്തിമത്ത് താഹിറ, പള്ളിക്കരയിലെ ഖദീജ ത്ത് ഫൗസിയ, മകള്‍ ആയിഷ ത്ത് ഫായിസ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ അജയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ട്.

ആദ്യത്തെ അഞ്ചുപേര്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധം. ബാക്കിയുള്ളവര്‍ സ്വര്‍ണം പണ യംവയ്ക്കാന്‍ സഹായിച്ചവരാണ്. പ്രധാന പ്രതികള്‍ പിടിയിലായിട്ടും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ കഴിയാത്തത് അന്വേഷണസംഘത്തിന് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുകയാണ്. ലോക്കറില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം പണയംവച്ച് എടുത്ത ഒന്നേകാല്‍ കോടി രൂപ രാഘവേന്ദ്ര എന്നയാള്‍ക്ക് നല്‍കിയെന്നാണ് പ്രതികളുടെ മൊഴി.

എന്നാല്‍ ഇങ്ങനെ ഒരാള്‍ക്ക് പണം കൊടുത്തതിന്‍റെ ഒരു രേഖയും പ്രതികളുടെ കൈവശമില്ല. ഈ പേരിലുള്ള ഒരാളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ബാക്കി മൂന്നുകോടി രൂപ 2020 മുതല്‍ പല ഘട്ടങ്ങളായാണ് രതീശന്‍ കൂട്ടുപ്രതികള്‍ക്ക് നല്‍കിയത്. പലവഴിക്കാണ് അതു പോയതും. ഇതില്‍ ഹവാല ബന്ധം ഉള്‍പ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതികള്‍ പണയംവച്ച സ്വര്‍ണം വിവിധ ബാങ്കുകളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കാനറ ബാങ്കിലുള്ള 100 പവനോളം സ്വര്‍ണം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്‍റെ തിരിച്ചറിയല്‍ നടപടികള്‍ ഉടനെ നടക്കും. പണം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അത് വലിയ തിരിച്ചടിയാകും. ഇവിടെ പണം നിക്ഷേപിച്ചവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണ്.