തളിപ്പറമ്പ്: വടക്കാഞ്ചേരി ചോയിച്ചേരി പാലത്തിന് സമീപത്തെ തകർന്ന റോഡും സമീപത്തെ കുളവും അപകട ഭീഷണി ഉയർത്തുന്നു. കുറ്റിക്കോലിൽ നിന്നും വടക്കാഞ്ചേരി വഴി ബക്കളത്തേക്ക് പോകുന്ന റോഡിലാണ് കുളത്തിലേക്ക് അബദ്ധത്തിൽ വാഹനങ്ങൾ വീണ് ഏത് നിമിഷവും അപകടമുണ്ടാകുന്ന സാഹചര്യമുള്ളത്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

ദേശീയപാത കുറ്റിക്കോലിൽ നിന്നും ആരംഭിച്ച് കടമ്പേരി-ബക്കളം-ധർമശാല എന്നിവിടങ്ങളിലേക്ക് എത്തുന്ന റോഡിൽ വടക്കാഞ്ചേരി ചോയിച്ചേരി പാലത്തിന് സമീപത്താണ് അപകടഭീഷണി നിലനിൽക്കുന്നത്. ഇവിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള വർഷങ്ങൾ പഴക്കമുള്ള കുളത്തിന് സമീപമാണ് റോഡ് തകർന്ന് അപകട ഭീഷണി ഉയർത്തുന്നത്. കൂടാതെ റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കുളത്തിലേക്ക് ഒഴുകിപ്പോകുന്ന ഭാഗത്ത് റോഡിനോട് ചേർന്ന് കുളത്തിന്‍റെ കല്ലുകൾ ഇളകി നിൽക്കുകയാണ്.

സ്കൂൾ വാഹനങ്ങളും ബസുകൾ ഉൾപ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ രാത്രിയിലും വാഹനങ്ങളുടെ തിരക്കുണ്ടാകാറുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും കുളത്തോട് ചേർന്ന ഭാഗം ബലപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.