കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ ഇലക്‌ട്രിക്കൽ ഷോപ്പിൽ കയറി മൊബൈൽ ഫോണുകളും വയറിംഗ് കേബിളുകളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കൊയ്യം സ്വദേശി സുനിൽ ജോസഫിനെയാണ് (28) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒന്നിന് അർധരാത്രിയാണ് സംഭവം. പഴയബസ് സ്റ്റാൻഡിലുള്ള സഫിയ ബിൽഡിംഗ് മാർട്ടിലായിരുന്നു മോഷണം. കടയുടെ എമർജൻസി എക്സിറ്റ് വഴിയാണ് കള്ളൻ അകത്ത് കയറിയത്. 12000 രൂപ വില വരുന്ന രണ്ട് മൊബൈൽ ഫോണുകളും 4000 രൂപ വിലവരുന്ന മൂന്ന് ബോക്സ് വയറിംഗ് കേബിളുകളുമാണ് കള്ളൻ കവർന്നത്.

കടയുടമയായ സൈഫു ഷാഫിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിൽ നിന്ന് സംശയാസ്പദമായി കണ്ട സാഹചര്യത്തിൽ കണ്ടപ്പോൾ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണ കേസ് പ്രതിയാണെന്ന് പോലീസിന് മനസിലായത്. മറ്റൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതി പിടിയിലായത്. പിടിയിലായ പ്രതിക്ക് മയക്കുമരുന്ന് വില്പന സംഘവുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.