തലശേരി: കാലവർഷം ശക്തി പ്രാപിച്ചതോടെ മേൽക്കൂരയിലെ ചോർച്ചയെത്തുടർന്ന് തലശേരി ജനൽ ആശുപത്രിയിലെ ചിൽഡ്രൻസ് വാർഡ് ഐസിയു ഗത്യന്തരമില്ലാതെ അടച്ചുപൂട്ടി. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലുള്ള കുട്ടികളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഐസിയുവിലെ മോണിറ്റർ, സ്കാനർ ഉൾപ്പടെയുള്ള വിലപിടിപ്പുള്ള യന്ത്രങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

കാലവർഷം തുടങ്ങുന്നതിന് മുന്നോടിയായി ഇക്കഴിഞ്ഞ മേയ് അവസാനവാരം ചെയ്ത മഴയിലും ചുഴലിക്കു സമാനമായ കാറ്റിലും കടലോരത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് വാർഡിന്‍റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഇളകി വീണിരുന്നു. ഇതോടെയാണ് വാർഡിലെ പലയിടത്തും ചോർച്ചയാരംഭിച്ചത്.

ഐസിയുവിലാണ് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. അഞ്ചു കുട്ടികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഐസിയു അടച്ചിടേണ്ടി വന്നിരുന്നു. ഇവിടെ ചികിത്സയിലായിരുന്ന കുട്ടികളെ അന്ന് സമീപത്ത സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. വിവരം ദുരന്ത നിവാരണ സമിതിക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി.

പ്രശ്നം പരിഹരിക്കാൻ നഗരസഭ ഇടപെട്ട് 30 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. വാർഡ് നവീകരിക്കാൻ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിഷയം സംബന്ധിച്ച് വിവരങ്ങൾ തേടി മഹിള കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എ. ശർമിള ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകിയിട്ടുണ്ട്.