തളിപ്പറമ്പ്: നിരവധി ലഹരിക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ പിടികിട്ടാപ്പുള്ളി തളിപ്പറന്പ് പോലീസിന്‍റെ പിടിയിൽ. പറശിനിക്കടവ് സ്വദേശി അശ്വിനെയാണ് (28) തിങ്കളാഴ്ച രാത്രി തളിപ്പറന്പ് പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചു കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഞ്ചാവ് കേസുകൾക്കു പുറമെ കടകളിൽ കയറിയുള്ള പണം മോഷണം, വീട്ടിൽ കയറി കട്ടിൽ കവർന്ന കേസിലും പ്രതിയാണ്. അടുത്ത കാലത്തായി കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തി വരുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇയാൾക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങിക്കുന്നവരെ അളവിൽ കൃത്രിമം കാട്ടി കബളിപ്പിച്ചതായും പറയുന്നു.

ഇതേ തുടർന്ന് ഒരു സംഘം തിങ്കളാഴ്ച ഇയാളെ അന്വേഷിച്ച് പറശിനിക്കടവിലെത്തി മർദിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മർദിച്ച സംഘത്തിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.