പയ്യാവൂർ: അടിച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് ഒത്തുചേരാനും കായിക വിനോദത്തിനുമായി കളിസ്ഥലമൊരുക്കാൻ നാടാകെ ആവേശത്തോടെ രംഗത്ത്. കളിസ്ഥലമൊരുക്കാനുള്ള സ്ഥലം വാങ്ങാനാണ് നാടൊന്നാകെ ആവേശപൂർവം പരിശ്രമം തുടങ്ങിയത്.

മലപ്പട്ടം അടിച്ചേരിയിൽ 1957ൽ പ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള സ്മാരക വായനശാലക്കായി മുൻ എംപി കെ.കെ. രാഗേഷ് അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടയിലാണ് കളിസ്ഥലത്തിനാവശ്യമായ ധനസമാഹരണത്തിനായി പരസ്പര സഹായ നിധി എന്ന പേരിൽ നാട്ടുകാരുടെ സഹകരണത്തോടെ വായനശാല കമ്മിറ്റി രംഗത്തിറങ്ങിയിരിക്കുന്നത്.

വരും തലമുറയിലെ കുട്ടികളുടെ കായിക പരിശീലനം ലക്ഷ്യമാക്കിയുള്ള ഈ മാതൃകാ പ്രവർത്തന ത്തിന് വളരെ നല്ല സഹകരണമാണ് ലഭിക്കുന്നത്. ഒരുസെന്‍റ് സ്ഥലം എന്ന ചലഞ്ച് പ്രകാരം 45 സെന്‍റ് സ്ഥലം കളിസ്ഥലത്തിനായി ഇതിനകം തന്നെ വായനശാല പ്രവർത്തകരുടെ ശ്രമഫലമായി വാങ്ങിയിട്ടുണ്ട്. കളിസ്ഥലത്തിനാവശ്യമായ ബാക്കി സ്ഥലം കൂടി വാങ്ങുന്നതിനാണ് പരസ്പര സഹായ നിധിയെന്ന പേരിൽ കുറി തുടങ്ങിയത്. പൊതുജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണങ്ങളാണ് ഈ കുറിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വായനശാല ഭാരവാഹികൾ പറയുന്നു.

പഞ്ചായത്ത് മെംബർ കെ.വി. സുധാകരൻ കൺവീനറും, പി. വാസന്തി ചെയർമാനും വായനശാല പ്രസിഡന്‍റ് എം.വി. പുരുഷോത്തമൻ, സെക്രട്ടറി അയത്ത് ലക്ഷ്മണൻ എന്നിവർ ഉൾപ്പെടുന്ന അമ്പത്തൊന്നംഗ സംഘാടക സമിതിയാണ് ഇതിനായി രംഗത്തുള്ളത്.