ആലക്കോട്: ആലക്കോട് എക്സൈസ് നടത്തിയ അന്വേഷണത്തിൽ പത്തുകിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിൽ ആലക്കോട്- കരുവഞ്ചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 9.900 കിലോഗ്രാം കഞ്ചാവുമായി കരുവഞ്ചാൽ നറുക്കുംകരയിലെ ജോഷി പ്രകാശിനെ (23) അറസ്റ്റ് ചെയ്തത്. സ്കൂട്ടറിലും ബാഗിലുമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

ആലക്കോട് എക്സൈസ് പാർട്ടി ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന്‍റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടികൂടിയത്. കരുവഞ്ചാലിൽനിന്ന് ചൊവ്വാഴ്ച രാത്രി 11.30 തോടെയാണ് ഇയാൾ പിടിയിലാകുന്നത്. മംഗളൂരുവിൽനിന്ന് കഞ്ചാവ് വാങ്ങി മലയോര മേഖലയിൽ വില്പന നടത്തുന്നയാളാണ് പ്രതിയെന്നും ഇയാൾക്കെതിരേ മുമ്പും കഞ്ചാവ് കേസ് നിലവിലുണ്ടെന്നും എക്സൈസ്‌സംഘം പറഞ്ഞു.

അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.വി. ഗിരീഷ് , അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി. കെ. തോമസ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സി. കെ.ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ പി. കെ. രാജീവ്, ടി.പ്രണവ്, ജിതിൻ ആന്‍റണി, കെ.വി. സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.