മട്ടന്നൂർ: രാത്രികാലങ്ങളിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററികൾ കവരുന്ന രണ്ടംഗ സംഘം മട്ടന്നൂർ പോലീസിന്‍റെ പിടിയിൽ. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബാറ്ററികൾ മോഷണം നടത്തിയ കണ്ണൂർ നാറാത്ത് സ്വദേശി പി.പി. മുഹമ്മദ്‌ നൗഷാദ് (37), മമ്മാക്കുന്ന് സ്വദേശി എ.സി. റമീസ് (43) എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്‌ടർ എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം ചാവശേരിയിൽ നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷണം നടത്തിയിരുന്നു. ലോറി ഉടമ വിജേഷ് ഉൾപ്പെടെയുള്ളവരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

നിരവധി ലോറികളുടെ ബാറ്ററികളാണ് ഇവർ മോഷ്‌ടിച്ചത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അടുത്ത കാലത്തായി നടന്ന ബാറ്ററി മോഷണങ്ങൾക്കു പിന്നിൽ ഇവരാണെന്നു തെളിഞ്ഞതായി പോലീസ് പറഞ്ഞു.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ ബാറ്ററി മോഷണത്തിനു കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. എടക്കാട്, തോട്ടട, കൊളോളം, പാലോട്ടുപള്ളി, ചാവശേരി, നരയമ്പാറ, ചക്കരക്കല്ല്, കുട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 13 ലോറികളിൽ നിന്നായി 26 ബാറ്ററികൾ മോഷണം നടത്തിയത് ഇവരാണെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സിസി ടിവി കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പോലീസിന്‍റെ വലയിലായത്. മട്ടന്നൂർ എസ്ഐ പി. സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. രതീഷ്, ഷംസീർ അഹമ്മദ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.