മയ്യിൽ: മീൻ വളർത്തുടാങ്കിൽ നിന്ന് മത്സ്യ കർഷകന്‍റെ രണ്ടു ക്വിന്‍റലോളം മീനുകളെ മോഷ്ടിച്ചു

കടത്തി. മലപ്പട്ടം മേപ്പറമ്പിലെ എ.വി.നാരായണന്‍റെ മത്സ്യങ്ങളാണ് മോഷണം പോയത്.വീടിനുപിറകിൽ റബർ തോട്ടത്തിൽ ഒരുക്കിയ ടാങ്കിന്‍റെ മേൽഭാഗത്തെ വല മുറിച്ചാണ് മോഷണം നടത്തിയത്.

ജൂൺ ഒന്നിനും രണ്ടിനും മീനുകൾക്ക് തീറ്റയിട്ടു നൽകിയപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. 750 വരാൽ മീനുകളായിരുന്നു ടാങ്കിൽ ഉണ്ടായിരുന്നത്.

പരിശോധിച്ചപ്പോൾ ഏഴെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേയ് 31 രാത്രിയായിരിക്കും മോഷണം നടന്നതെന്നാണ് കരുതുന്നത്.

നാരായണന്‍റെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള കർഷകസംഘം നേതാക്കൾ മോഷണം നടന്ന സ്ഥലം സന്ദർശിച്ചു.

രണ്ടു ലക്ഷത്തിന്‍റെ നഷ്ടം

അടുത്ത മാസം വിളവെടുക്കാനിരിക്കെയാണ് മത്സ്യങ്ങൾ മോഷണം പോയത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ട്. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെയാണ് മത്സ്യ കൃഷി ചെയ്തു വരുന്നത്.

കഴിഞ്ഞ എട്ടു വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന തനിക്ക് ഇത് ആദ്യാനുഭവമാണ്. സ്ഥലത്തെ കുറിച്ചും മീനുകളുടെ വളർച്ചയെ കുറിച്ചും കൃത്യമായി അറിയാവുന്നവരോ അല്ലെങ്കിൽ ഇവരുടെ സഹായത്തോടു കൂടിയോ ആകാം മോഷണം നടന്നതെന്ന് സംശയിക്കുന്നു.