തലശേരി: ചൊക്ലി പള്ളിക്കുനിയിൽ 2.68 ഗ്രാം എംഡിഎംഎയും 62.99 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അഴിയൂർ സ്വദേശി കെ. വിപിൻ, ചൊക്ലി ആണ്ടിപ്പീടികയിലെ സി.എസ്. സമീർ, ന്യൂമാഹി സ്വദേശി എൻ.കെ.എം. കമറുദ്ദീൻ എന്നിവരെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ ചൊക്ലി സിഐ കെ.വി. മഹേഷിന്‍റെ നേതൃത്വത്തിൽ പള്ളിക്കുനി ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. മേക്കുനിയിൽ നിന്ന് മോന്താൽ ഭാഗത്തേക്കു പോവുകയായിരുന്നു വെള്ള ആൾട്ടോ കാർ പോലീസ് പരിശോധിക്കവെയാണു ഡാഷ് ബോർഡിൽ കവറിലാക്കി സൂക്ഷിച്ച 2.68 ഗ്രാം എംഡിഎയും 62.99 ഗ്രാം കഞ്ചാവും കണ്ടെത്തിയത്.

പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ. കെ. സജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ പ്രജിത്ത്, നൗഫൽ, ശ്രീജിത്ത് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

എംഡിഎംഎ
പിടികൂടി

കണ്ണൂർ:തെക്കിബസാറിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. തയ്യിൽ പടന്നയിലെ സി.എച്ച്. ആരിഫിനെയാണ്(41) കണ്ണൂർ ‌ടൗൺ പോലീസ് പിടികൂടിയത്. എസ്ഐ ദീപ്തിയും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 0.47 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.