പയ്യന്നൂര്‍: എസ്‌ഐയെ വിരമിക്കുന്ന ദിവസം സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ പയ്യന്നൂരിലെ ഗ്രേഡ് എസ്‌ഐ മനോജ്കുമാറിന് സസ്‌പെന്‍ഷന്‍. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കണ്ണൂര്‍ റൂറല്‍ അഡിഷണല്‍ എസ്പിയോട് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.

മനോജ്കുമാര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തു വരവെ കഴിഞ്ഞ ഏപ്രില്‍ 30 ന് രാത്രി ഇദ്ദേഹത്തിന്‍റെ 8075184524 എന്ന വാട്സ് ആപ് നമ്പറില്‍ വിരമിക്കുന്ന എസ്‌ഐ എന്‍. പി. കൃഷ്ണന്‍റെ യൂണിഫോ മിലുള്ള ഫോട്ടോ സ്റ്റാറ്റസാക്കി അതിന് താഴെ അദ്ദേഹത്തെ അവഹേളിക്കുകയും അപമാനിക്കുന്ന വിധത്തിലും സന്ദേശം പ്രചരിപ്പിച്ചതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

"ലഭ്യമായ ജീവിത സൗകര്യങ്ങളില്‍ മറ്റു ജീവനുകള്‍ക്ക് പ്രസക്തി കൊടുക്കാതെ ജോലിയില്‍ പ്രതികാരം മാത്രം കണക്കാക്കി തീര്‍പ്പാക്കുന്ന വ്യക്തികളോട് ഒന്നു മാത്രമേ പറയാനുള്ളൂ. നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും അതാണ് കാലത്തിന്‍റെ നീതി. കാലം അതു ഭംഗിയായി നടപ്പിലാക്കും...'എന്നായിരുന്നു എസ്‌ഐ മനോജ്കുമാര്‍ കുറിച്ചിട്ടത്.

മുപ്പത് വര്‍ഷത്തിലേറെക്കാലം പോലീസില്‍ സേവനം ചെയ്ത എസ്‌ഐ കൃഷ്ണന്‍ സര്‍വീസില്‍നി ന്നു വിരമിക്കുന്ന ദിവസമായിരുന്നു ഈ കുറിപ്പിട്ടത്. ഈ കുറിപ്പ് എസ്‌ഐ കൃഷ്ണന് മാനസിക പ്രയാസമുണ്ടാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം പരാതി നല്‍കിയിരുന്നു.