തളിപ്പറമ്പ്: കഞ്ചാവ് കേസിൽ കുറ്റാരോപിതനായ യുവാവ് ഇന്ന് കോടതി വിധി വരാനിരിക്കെ തൂങ്ങിമരിച്ചു. ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍ (35) ആണ് മരിച്ചത്.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് മെന്‍സ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് ഇയാളെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒരാഴ്ച മുമ്പാണ് ഷിഹാബുദ്ദീൻ ഹോസ്റ്റല്‍ മെസില്‍ കുക്കായി ജോലിക്ക് ചേര്‍ന്നത്. കര്‍ണാടകയിലെ മംഗളൂരുവില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായിരുന്നു ഷിഹാബുദ്ദീനെന്ന് പോലീസ് പറഞ്ഞു.

പച്ചക്കറി വാഹനത്തിൽ കഞ്ചാവ് കടത്തിയതിന് പോലീസ് പിടികൂടിയ ഇയാൾ ഏറെക്കാലം ജയിലിൽ റിമാൻഡിലായിരുന്നു. പ്രസ്തുത കേസില്‍ ഇന്ന് വിധി വരാനിരിക്കെയാണ് ഷിഹാബുദ്ദീന്‍ തൂങ്ങിമരിച്ചത്.