ഇരിട്ടി: ഇരിട്ടിയിലേക്ക് പ്രവേശിക്കുന്ന രണ്ട് പ്രധാന കവാടങ്ങളിലും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായതോടെ ഗതാഗത കുരുക്ക് രൂക്ഷം. വാഹനങ്ങൾ മണിക്കൂറുകളോളമാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇരിട്ടി ടൗണിൽ പുതിയ പാലം, പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകളാണ് പ്രവർത്തിക്കാതായത്. തലശേരി വളവുപാറ റോഡ് നവീകരിച്ചപ്പോഴാണ് രണ്ടിടത്തും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.

ഇരിട്ടി പുതിയ പാലത്തിനു സമീപത്തെ സിഗ്നലുകൾ സ്ഥാപിച്ച അന്നുമുതൽ കൃത്യമായി പ്രവർത്തിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രവർത്തനം നിലയ്ക്കുന്പോൾ കെൽട്രോണിൽ നിന്നുള്ള ടെക്നീഷ്യൻ എത്തി നേരെയാക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് വീണ്ടും നിശ്ചലമാകുന്ന സ്ഥിതിയാണ്. പുതിയ പാലത്തിൽ നിലവിൽ ഒരുവർഷത്തോളമായി സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചിരിക്കുകയാണ്.

ആറുമാസം മുന്പ് പ്രവർത്തന രഹിതമായ പയഞ്ചേരിയിലുള്ള ലൈറ്റുകൾ ഒരുതവണ നേരെയാക്കിയെങ്കിലും വീണ്ടും പ്രവർത്ത രഹിതമായി. കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ പയഞ്ചേരിമുക്കിലെ ഗതാഗത കുരുക്ക് ശമനമില്ലാതെ തുടരുകയാണ്. കുട്ടുപുഴ-കീഴ്പള്ളി റൂട്ടിൽ നിന്നും ഉളിക്കൽ- തളിപ്പറമ്പ് റൂട്ടിൽ നിന്നും ഇരിട്ടി നഗരത്തിലേക്കും ഇതേ റൂട്ടുകളിലേക്ക് തിരികെയും പോകേണ്ട വാഹനങ്ങൾ ഒരേ സമയം പുതിയ പാലം സിഗ്നലിൽ എത്തുമ്പോൾ ഗതാഗത കുരുക്കിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.

പുതിയ പാലം സിഗ്നൽ എന്ന് നന്നാക്കുമെന്ന യാത്രക്കാരുടെ ചോദ്യത്തിന് അത് ഏറെ കുറെ ഉപേക്ഷിച്ചമട്ടാണെന്നാണ് അധികൃതരുടെ മറുപടി. അതേ സമയം പഴ ബസ് സ്റ്റാൻഡിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അന്തർസംസ്ഥാന പാതയിൽ ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.