ചെറുപുഴ: കേരളത്തിലെ തന്നെ ഏറ്റവും മനോഹരവും സുരക്ഷിതവുമായ മൺസൂൺ റാഫ്റ്റിംഗ് ചെറുപുഴ കാര്യങ്കോട് പുഴയിൽ ആരംഭിച്ചു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മുതൽ വയലായി വരെ 12 കിലോമീറ്റർ ദൂരത്തിലാണ് കാര്യങ്കോട് പുഴയുടെ കുത്തൊഴുക്കിൽ സാഹസിക വിനോദമായ റാഫ്റ്റിംഗ് നടക്കുന്നത്.

മൺസൂൺ ആരംഭിക്കുന്ന ജനുവരി മാസം മുതൽ മഴക്കാലം തീരുന്നതുവരെ റാഫ്റ്റിംഗ് ഉണ്ടായിരിക്കും. ചെറുപുഴ റിവർ റാഫ്റ്റിംഗ് എന്ന പേരിലുള്ള ഈ സാഹസിക വിനോദത്തിന്‍റെ ചുക്കാൻ പിടിക്കുന്നത് പുളിങ്ങോം സ്വദേശികളായ കെ.ജെ. തോമസും അനൂപ് വാകത്താനവുമാണ്. ഹെൽമറ്റ്, സേഫ്റ്റി ജാക്കറ്റ്, ഗൈഡുകൾ തുടങ്ങി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയുള്ള യാത്ര ഒരനുഭവം തന്നെയാണ്. അഞ്ച് റാഫ്റ്റുകളാണുള്ളത്. ഒന്നിൽ ആറ് പേർക്ക് യാത്ര ചെയ്യാം.

ഒരു ഗൈഡും ഉണ്ടാകും. ഋഷികേശിൽ നിന്നുമുള്ള റാഫ്റ്റിംഗ് എക്സ്പേർട്സാണ് ഗൈഡുകൾ. കാര്യങ്കോടുപുഴയുടെ കുത്തൊഴുക്കിൽ പാഞ്ഞും തട്ടിയും മുട്ടിയും താഴ്ചകളിൽ ആഞ്ഞുപതിച്ചും സാഹസിക വിനോദത്തെ പ്രണയിക്കുന്നവർക്ക് ചെറുപുഴ കാര്യങ്കോട് പുഴയിലെ റാഫ്റ്റിംഗിനെത്താതിരിക്കാൻ കഴിയില്ല.