കണ്ണൂർ: വ്യാപാര സ്ഥാപനത്തിൽ നിന്നും ഇടപാടുകാരന് സാധനങ്ങൾ എത്തിച്ചുനൽകിയ ശേഷം പണവുമായി മുങ്ങിയ താത്കാലിക ജീവനക്കാരനായ ഗുഡ്സ് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിലാന്നൂർ സ്വദേശി സി. ഷംസീറിനെയാണ് (48) ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കാൾടെക്സിലെ എബിസി എംപോറിയത്തിൽ നിന്നും ഇടപാടുകാരന് സാധനങ്ങൾ എത്തിച്ച് നല്കിയ ശേഷം പണവുമായി മുങ്ങി ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി പർശിനിക്കടവിൽനിന്നു പ്രതി പിടിയിലാകുന്നത്. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് ഒന്നോടെയാണ് പരാതിക്കാസ്പദമായ സംഭവം.

സ്ഥാപനത്തിന്‍റെ ബിസിനസ് ഡവലപ്പ്മെന്‍റ് ഓഫീസർ താവം പള്ളിക്കര പുതുവക്കലിലെ കെ.പി. സയ്യിദ് മുഹമ്മദാലിയുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. സംഭവ ദിവസം പ്രതി കെഎൽ 59 എസ് 4915 നമ്പർ ഗുഡ്സിൽ ഇടപാടുകാരനായി കൊണ്ടുപോയ 2,22,650രൂപയുടെ ബാത്റൂം ഫിറ്റിംഗ് സാധനങ്ങൾ ഇടപാടുകാരനെ ഏൽപ്പിച്ച് പണം കൈപ്പറ്റിയ ശേഷം സ്ഥാപനത്തിൽ അടയ്ക്കാതെ വഞ്ചിക്കുകയായിരുന്നു.