ഇരിട്ടി: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിനോട് ചേർന്നുള്ള റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. ഇലവുങ്കൽ പടിക്ക് സമീപം കനാലിനോട് ചേർന്നുള്ള റോഡിന്‍റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. കനാൽ നിർമാണ സമയത്ത് റോഡിന്‍റെ സുരക്ഷയ്ക്കായി നിർമിച്ചതായിരുന്നു.

സുരക്ഷാ ഭിത്തി തകർന്നത് നിലവിൽകനാലിനെ ബാധിക്കില്ലെങ്കിലും മണ്ണിടിച്ചിൽ ഉണ്ടായാൽ അത് കനാലിന്‍റെ സുരക്ഷയ്ക്കും ഭീഷണിയാകും. സംരക്ഷണ ഭിത്തി തകർന്നതിന്‍റെ താഴെ ഭാഗത്തായി പത്തു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായാൽ ഇവിടുത്തെ താമസക്കാരെയും ബാധിക്കും.

ബാരാപോൾ എക്‌സിക്യൂട്ടീവ് എൻജിനിയർ പി.എസ്. യദുലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റോഡിന്‍റെ സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്ന് കാണിച്ച് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പി.എസ്. യദുലാൽ പറഞ്ഞു.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഐസക്ക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി എന്നിവർ പ്രദേശം സന്ദർശിച്ച് അപകടാവസ്ഥ വിലയിരുത്തി. ജലവൈദ്യുത പദ്ധതിയുടെ മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കുന്നതിനാൽ കനാൽ വഴിയുള്ള നീരൊഴുക്ക് ശക്തമാണ്. സംരക്ഷണ ഭിത്തി ഇടിഞ്ഞ റോഡിലിലൂടെയുള്ള ഗതാഗതം നിരോധിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ് കെഎസ്ഇബി അധികൃതർക്ക് നിർദേശം നൽകി.