ശ്രീകാന്ത് പാണപ്പുഴ

തളിപ്പറമ്പ്: കുറുമാത്തൂരിലെ പ്ലസ് വൺ വിദ്യാർഥി കെ.വി. മെസ്നയ്ക്ക് വായന ഒരു ലഹരിയാണ്. കവയിത്രി എന്ന പേരിലേക്ക് ഈ പതിനാറുകാരിയെ എത്തിച്ചതും വായന തന്നെയാണ്. ഈ കൊച്ചു മിടുക്കി എഴുതിയ കാലം തെറ്റിയ മഴ എന്ന കവിത സിബിഎസ്ഇ ഏഴാം ക്ലാസ് മലയാള പാഠപുസ്ത കത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പാഠമായി ഉൾപ്പെടുത്തിയതു തന്നെ മെസ്നയുടെ ഉള്ളിലുള്ള കവിയെ അടയാളപ്പെടുത്തുന്നതാണ്.

ഇക്കാലയളവിൽ തന്നെ കവിതാ രചനയിൽ സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കാൻ പ്രാപ്തമാക്കിയത് ഒന്നാം ക്ലാസ് മുതൽ ആരംഭിച്ച പുസ്തക വായനയാണെന്ന് മെസ്ന പറയുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നും വായനശാലകളിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുന്ന മെസ്നയ്ക്ക് വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറിയും ഉണ്ട്. പുസ്തകങ്ങൾ വായിക്കുമ്പോഴാണ് ഏറ്റവും സന്തോഷം ലഭിക്കുന്നതെന്ന് മെസ്ന പറഞ്ഞു.

വായനയിലൂടെ എഴുത്തിലേക്ക് കടന്ന മെസ്ന കവിതയും കഥയും ലേഖനങ്ങളും എഴുതാറുണ്ട്. മലയാളം പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കുന്ന മെസ്ന, വായിച്ച പുസ്തക ങ്ങളെക്കുറിച്ച് കുറിപ്പുകളും എഴുതി സൂക്ഷിക്കുന്നു. വായിച്ച പുസ്തകങ്ങളിൽ മെസ്നക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് ആണ്.

വിക്ടർ ഹ്യൂഗോ എഴുതി നാലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ എന്ന പുസ്തക വായനയിലാണ് ഇപ്പോൾ ഈ കൊച്ചു കവയിത്രി. പുസ്തക വായന പഠനത്തിന് ഊർജം പകർന്നതിലൂടെയാണ് തനിക്ക് എൽഎസ്എസ്, യുഎസ്എസ് തുടങ്ങിയ സ്കോളർഷിപ്പുകൾ നേടാനും എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനും കഴിഞ്ഞതെന്ന് മെസ്ന പറഞ്ഞു.

വായനയുടെ ഗുണങ്ങൾ കൊണ്ടാണ് ലൈബ്രറി കൗൺസിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടു ക്കാൻ സാധിച്ചത്. ജില്ലയിലെ മികച്ച വായനക്കാരിയായി തെരഞ്ഞെടുത്തതോടൊപ്പം സംസ്ഥാന സർക്കാരിന്‍റെ 2020 ലെ ഉജ്ജ്വല ബാല്യം പുരസ്കാരവും 2021ലെ മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാ രവും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ രണ്ടു തവണ എ ഗ്രേഡ് കരസ്ഥമാക്കിയി ട്ടുണ്ട്. ഗാന്ധിദർശൻ വേദിയുടെ ഗാന്ധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ടാഗോർ വിദ്യാനി കേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് മെസ്ന. കുറുമാത്തൂർ സ്വദേശികളും അധ്യാപക ദന്പതികളുമായ കെ.വി. മെസ്മർ -കെ.കെ. ബീന ദന്പതികളുടെ ഏക മകളാണ് മെസ്ന.