പെരുമ്പടവ്: എടക്കോം കണാരംവയലിൽ അഞ്ചു പശുക്കൾ ഷോക്കേറ്റ് ചത്തു. എടക്കോം പാൽ സൊസൈറ്റി ഡയറക്ടർ ചെറുവക്കോടൻ ശ്യാമളയുടെ പശുക്കളാണ് ചത്തത്. ഇതിൽ രണ്ടെണ്ണം ജേഴ്സി ഇനത്തിലും മൂന്നെണ്ണം എച്ച്എഫ് ഇനത്തിൽപ്പെട്ടതുമാണ്. ഇന്നലെ പുലർച്ചെ 3.45ന് പശു തൊഴുത്തിലേക്ക് കറവക്കായി ശ്യാമള എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കാണുന്നത്.

ലൈറ്റുകൾ കത്താത്തിനെ തുടർന്ന് പിൻ മാറ്റിക്കുത്തിയപ്പോൾ ശ്യാമളയ്ക്ക് ചെറിയതോതിൽ ഷോക്കേറ്റു. വെളിച്ചം തെളിഞ്ഞപ്പോൾ പശുക്കളെ തൊഴുത്തിൽ കിടക്കുന്ന നിലയിൽ കാണുകയും ചെയ്തു. ശ്യാമള ഇവയെ പേരു ചൊല്ലി വിളിച്ചെങ്കിലും എഴുന്നേൽക്കാത്തതിനെ തുടർന്ന് ഭർത്താവ് ദാമോദരനെ വിളിച്ചു. ഇരുവരും ചേർന്ന് പശുക്കളെ എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോഴാണ് ഇരുവർക്കും ക്ഷോക്കേൽക്കുന്നതും പശുക്കൾ ചത്തതായി മനസിലാകുന്നതും.

അഞ്ചു പശുക്കളിൽ നിന്നായി പ്രതിദിനം 55 ലിറ്റർ പാൽ ലഭിക്കുന്നതായിരുന്നു. പശുക്കളുടെ കിടാങ്ങളെ തൊഴുത്തിന് പുറത്ത് കെട്ടിയിരുന്നതിനാൽ അവയ്ക്ക് ഷോക്കേറ്റില്ല.

പശുത്തൊഴുത്ത് വീട്ടിൽനിന്നും കുറച്ച് ദൂരത്താണ്. മേൽക്കൂര ഇരുമ്പ് പൈപ്പും ഷീറ്റും ഉപയോഗിച്ച് ഇട്ടതാണ്. ഇതിൽ എങ്ങനെയോ വൈദ്യുതി സർക്യൂട്ട് ബ്രേക്ക് ആയതാകാം പശുക്കളുടെ മരണത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാവിലെ ഒന്പതോടെ പാടിച്ചാൽ മൃഗാശുപത്രിയിലെ സർജൻ ഡോ. അർജുൻ, പെരുമ്പടവ് മൃഗാശുപത്രിയിലെ ഡോ. റോഷിൻ, കടന്നപ്പള്ളിയിലെ ഡോ. നിധിൻ എന്നിവർ സ്ഥലത്തെത്തുകയും പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ നാട്ടുകാരുടെ ശ്രമഫലമായാണ് അഞ്ചു പശുക്കളെയും കുഴിച്ചുമൂടി യത്. പശുക്കളിൽ നിന്നുള്ള വരുമാനമായിരുന്നു ഈ കുടുംബത്തിന്‍റെ ഏക ആശ്രയം. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി അന്വേഷണം നടത്തി.