കൊട്ടിയൂർ: ഭക്തജനങ്ങളെ സാക്ഷിയാക്കി കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടം നടന്നു. ഇളനീരാട്ടത്തിനുള്ള കാവുകൾ എരുവട്ടി, മേക്കിലേരി, കുറ്റ്യാടി തണ്ടയാന്മാരുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച അക്കരെ സന്നിധിയിൽ എത്തിച്ചത്. രാവിലെ ഉഷഃപൂജയ്ക്ക് ശേഷം കൈക്കോളന്മാർ ഇളനീരുകൾ ചെത്തി അഭിഷേകത്തിനായി ഒരുക്കി മണിത്തറയിൽ എത്തിച്ചു.

അർധരാത്രിയോടെയാണ് ഇളനീരാട്ടം നടന്നത്. ഇളനീരാട്ടത്തിന് മുന്നോടിയായി ദൈവംവരവ് നടന്നു. ഇളനീർചെത്തി വെള്ളിക്കുടത്തിലും സ്വർണക്കുടത്തിലും നമ്പൂതിരിമാർ പകർന്നു നൽകിയ ഇളനീർ ജലം ഉഷകാമ്പ്രം സ്ഥാനീകൻ സ്വയം ഭൂവിൽ അഭിഷേകം ചെയ്തതോടെയാണ് ഇളനീരാട്ടം പൂർണമാകുന്നത്.