പെരുമ്പടവ്: ഒരു കാലത്ത് മാലിന്യം വലിച്ചെറിയാൻ മാത്രം ആളുകൾ തെരഞ്ഞെടുത്തിരുന്ന സ്ഥലത്തെ വായനയുടെ ഇടമാക്കി മാറ്റി സ്വാശ്രയ ഗ്രൂപ്പ്. എടക്കോത്ത് നിന്ന് താഴെ എടക്കോത്തേക്ക് തിരിയുന്ന ജംഗ്ഷനെയാണ് എടക്കോം തണൽ സ്വാശ്രയ ഗ്രൂപ്പ് മാലിന്യത്തിൽ നിന്ന് വായനയുടെ ഇടമാക്കി മാറ്റിയത്.

തണൽ പ്രവർത്തകർ ഇവിടുയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. ഇവിടെ നേരത്തെ വച്ചു പിടിപ്പിച്ചു വളർന്നു തുടങ്ങിയ മാവിൻ ചുവടുകൾ കെട്ടി മനോഹരമാക്കുകയും ചെയ്തു. മാലിന്യമുക്തമാക്കി ആരെയും ആകർഷിക്കുന്ന കേന്ദ്രമാക്കിയെടുത്ത സ്ഥലത്തെ കഴിഞ്ഞ ക്രിസ്മസിനോടനുബന്ധിച്ചാണ് തണൽ സ്വാശ്രയ ഗ്രൂപ്പ് തണലിടമാക്കി മാറ്റിയിരുന്നു.

ഈ തണലിടത്തെ ഇപ്പോൾ വായനയുടെ പകലിടമാക്കിയും മാറ്റിയിരിക്കുകയാണ്. വിശ്രമ കേന്ദ്രം എന്നതിനൊപ്പം ഇവിടെ എത്തുന്നവർക്ക് വായിക്കാൻ പത്രങ്ങളും ആനുകാലികങ്ങളും ഒരുക്കിയിട്ടുണ്ട്. തന്‍റെ വായനയക്ക് ശേഷം മറ്റുള്ളവരും വായിക്കാനുണ്ടെന്ന തിരിച്ചറിവിൽ പത്രം വൃത്തികേടാക്കരുതെന്നും എടുത്ത് കൊണ്ടു പോകരുതെന്നും മാത്രമാണ് നിബന്ധന.