ഇരിട്ടി: ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്ന കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി കഴിഞ്ഞതോടെയാണ് ബാങ്കിൽ അംഗങ്ങളായ മൂന്നുപേർ അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നത്.

ബാങ്കിലെ എ ക്ലാസ് അംഗങ്ങളായ ഷാജൻ പാലയാടാൻ, ജോൺ മനന്താനത്ത്, മാത്യു ഇഞ്ചിക്കാലയിൽ എന്നിവരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായി നിയമിച്ച് കണ്ണൂർ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഉത്തരവിറക്കിയത്. സിപിഎം നിയന്ത്രണത്തിലായിരുന്ന ബാങ്കിൽ സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ15 കോടിയിലധികം രൂപയുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്.

അഡ്മിനിസ്ട്രേറ്ററുടെ കാലത്ത് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ ശ്രമിച്ചെങ്കിലും നിർദിഷ്ട തീയതിക്കുള്ളിൽ ആരും നാമനിർദേശ പത്രിക സമർപ്പിക്കാതെ വന്നതോടെ അഡ്മിനിസ്ട്രേറ്റർക്ക് മൂന്നു മാസം കൂടി നീട്ടുകയായിരുന്നു. ഇതിനിടയിലാണ് ബാങ്കിന്‍റെ എ ക്ലാസ് അംഗങ്ങളായ മൂന്നു പേർ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിൽ അംഗങ്ങളാകാൻ താത്പര്യം അറിയിച്ച് അഡ്മിനിസ്ട്രേറ്റർക്ക് കത്തുനൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചത്.

ആറുമാസമാണ് കമ്മിറ്റിയുടെ കാലാവധി. കാലാവധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി ഭരണം കൈമാറണമെന്നാണ് ഉത്തരവ് . അഡ്മിനിസ്ട്രേറ്ററുടെ മേൽനോട്ടത്തിലായിക്കും കമ്മിറ്റിയുടെ പ്രവർത്തനം. ഇതുവരെ 70 ലക്ഷത്തോളം രൂപ മാത്രമാണ് നിക്ഷേപകർക്ക് മടക്കി നല്കിയത്.