ചെങ്ങളായി: ഇടക്കാലത്ത് നിർമാണ സാമഗ്രികൾ എത്താതിരുന്നതിനെ തുടർന്ന് പ്രവൃത്തി നിലച്ച അഡൂർക്കടവ്-മലപ്പട്ടം പാലം പണി ദ്രുതഗതിയിൽ മുന്നേറുന്നു മലപ്പട്ടം-ചെങ്ങളായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി 12.15 കോടി ചെലവിലാണ് പാലം പണിയുന്നത്.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല. കാലവർഷം എത്തിയെങ്കിലും ഇപ്പോൾ ചെങ്ങളായി ഭാഗത്തും അഡൂർ ഭാഗത്തും പണി നടന്നു വരികയാണ്. പുഴയിൽ 105 മീറ്റർ നീളത്തിൽ മൂന്നു സ്പാനുകളായിട്ടാണ് പാലം നിർമിക്കുന്നത്. അഡൂർ ഭാഗത്ത് 350 മീറ്റർ നീളത്തിൽ പാർശ്വറോഡും ചെങ്ങളായി ഭാഗത്ത് 62 മീറ്റർ നീളത്തിൽ ലാൻഡ് സ്പാനും 10 മീറ്റർ പാർശ്വറോഡും ഉണ്ടായിരിക്കും.

ചെങ്ങളായി ഭാഗത്ത് 62 മീറ്റർ നീളത്തിൽ ലാൻഡ് സ്പാനുകളുടെ പണിയാണ് നടന്നുകൊണ്ടിരുന്നത്.

ചെങ്ങളായി പുഴയിലെ തൂക്കുപാലം വഴിയാണ് നാട്ടുകാർ ഇരുഭാഗത്തക്കും ഇപ്പോൾ യാത്ര ചെയ്യുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളിലെ വികസ പ്രവർത്തനങ്ങൾക്കും വേഗതയേറും.