നടുവിൽ: നടുവിൽ പഞ്ചായത്തിലെ ആറാം വാർഡായ പാത്തൻപാറയിലെ നരയൻകല്ല് അങ്കണവാടി പ്രവർത്തനരഹിതമായിട്ട് രണ്ടുവർഷം. നിലവിൽ കാട് മൂടിയും ശരിയായ അറ്റകുറ്റപ്പണി നടത്താതെയും കെട്ടിടം നശിക്കുകയാണ്. 2012ൽ അന്നത്തെ ഇരിക്കൂർ എംഎൽഎയും മന്ത്രിയുമായിരുന്ന കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തതാണ് അങ്കണവാടി കെട്ടിടം. ആറുലക്ഷം രൂപ ചെലവിൽ പുതിയതായി നിർമിച്ച കെട്ടിടത്തിൽ ഏതാനും വർഷങ്ങൾ മാത്രമാണ് അങ്കണവാടി പ്രവർത്തിച്ചത്.

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കരിങ്കൽ ക്വാറിയിലെ സ്ഫോടനങ്ങൾ നിമിത്തം അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലായപ്പോൾ രക്ഷിതാക്കൾ കുട്ടികളെ അയക്കാതിരുന്നതിനെ തുടർന്ന് അങ്കണവാടി പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് അങ്കണവാടി കെട്ടിടം അടഞ്ഞു കിടക്കുകയും പ്രദേശം കാടുമൂടുകയും ചെയ്തു. ഇപ്പോൾ ഈ കെട്ടിടത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു സൂക്ഷിക്കുകയാണ്.