ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സാധാരണക്കാർക്ക് അനുഭവഭേദ്യമായിട്ടില്ല: ജസ്റ്റീസ് ജെ. ചെലമേശ്വര്‍
1568744
Friday, June 20, 2025 1:13 AM IST
കണ്ണൂർ: ഇന്ത്യൻ ഭരണഘടന 75 വർഷം പിന്നിട്ടിട്ടും ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സാധാരണക്കാരയ ജനങ്ങള്‍ക്ക് ഇപ്പോഴും അനുഭവഭേദ്യമായിട്ടില്ലെന്ന് റിട്ട. ജസ്റ്റിസ് ജെ.ചെലമേശ്വര്‍. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സി.എച്ച്. രാഘവൻ - എം.നാരായണൻ നഗറിൽ നടന്ന ഇന്ത്യൻ ഭരണഘടന 75 വർഷങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും നമ്മുടെ ഭരണഘടന സഹായകമായിട്ടുണ്ടോയെന്നത് സംശയമാണ്. നമ്മള് ഇപ്പോഴും വര്‍ഷങ്ങള്‍ക്ക് പിറകിലെവിടെയോ തങ്ങിനില്ക്കുകയാണ്.
ഇനിയും ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെല്ലാം നമ്മള് വളരെയേറെ നേട്ടം കൈവരിച്ചെങ്കിലും നമ്മുടെ പോലീസ്, ജുഡീഷ്യറി മേഖലകളിലെല്ലാം സമഗ്രമായ നവീകരണം ഇനിയും ആവശ്യമുണ്ട്.
പഴയ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ ധാരാളം അംശങ്ങള്‍ ഇപ്പോഴും നമ്മുടെ സംവിധാനങ്ങളില്‍ തങ്ങി കിടക്കുന്നുണ്ട്. ഇക്കാലത്തും ഗവര്‍ണമാര്‍ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് ബ്രിട്ടീഷ് കാലത്തെ അനുസ്മരിപ്പിക്കുന്നു. ആ കാലത്ത് വൈസ്രോയി ജനറല്‍മാര്‍ പല ബില്ലുകളും തടഞ്ഞുവച്ച സംഭവങ്ങളുണ്ട്. ഇന്നും അത് ആവര്‍ത്തിക്കപ്പെടുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളും വളരെ അപകടകരമായ ദിശയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
ഓരോ രാഷ്ട്രീയകക്ഷികളും ഒരു സീറ്റിന് വേണ്ടി ചെലവഴിക്കുന്ന തുക നൂറ് കോടിക്കും മുകളിലാണെന്നത് ഏറ്റവും അപകടകരമായ സൂചനയാണ്. മറുവശത്ത് പട്ടിണി മാറ്റാൻ തുച്ഛമായ ദിവസ കൂലിക്ക് വേണ്ടി പത്ര വില്പന നടത്തുന്നവർ ജീവിക്കുന്നതും ഇതേ രാജ്യത്ത് തന്നെയാണെന്നും ജസ്റ്റീസ് ചെലമേശ്വര്‍ പറഞ്ഞു. ഡോ. വി. ശിവദാസന്‍ എംപി, പി. സന്തോഷ് കുമാര്‍ എംപി, സി.പി. സന്തോഷ്കുമാര്‍, സി.എന്‍. ചന്ദ്രന്, സി.പി. ഷൈജന്‍ എന്നിവര്‍ പ്രസംഗിച്ചു.