പയ്യന്നൂര്‍: രണ്ടാഴ്ച മുമ്പ് രൂപപ്പെട്ട റോഡിലെ വിണ്ടുകീറലും ഗര്‍ത്തവും അപകട ഭീഷണിയായി മാറിയിട്ടും പരിഹാര നടപടികളില്ലാത്തതില്‍ പ്രതിഷേധമുയരുന്നു. രാമന്തളി എട്ടിക്കുളം-പള്ളിക്കോളനി റോഡിലെ കുതിരക്കല്ല് റോഡിലാണ് അപകടം പതിയിരിക്കുന്നത്.

ചെങ്കുത്തായ പ്രദേശത്തെ റോഡിന് താഴെ വലിയ ഗര്‍ത്തമായതിനാല്‍ ഇവിടെ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന മുറവിളികള്‍ ഉയരുന്നതിനിടയിലാണ് അപകട ഭീഷണിയുയര്‍ത്തി വലിയ കുഴി രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് ബസ് സര്‍വീസുള്ള റോഡില്‍ അപകട മുന്നറിയിപ്പ് നല്‍കാനായി നാട്ടുകാര്‍ റിബണുകള്‍ കെട്ടി കല്ലെടുത്തുവച്ചിട്ടുമുണ്ട്. എന്നാല്‍, രണ്ടാഴ്ചയായിട്ടും അധികൃതരാരും ഇതുവഴി വന്നില്ലെന്നും അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

ഇവിടെ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ അവശ്യത്തോടും അധികൃതര്‍ മുഖംതിരിച്ചു നില്‍ക്കുന്നതിനിടയിലാണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്.