ഇരിട്ടി: ഒരിടവേളക്ക് ശേഷം ഇരിട്ടിയിൽ വീണ്ടും ആഫ്രിക്കൻ ഒച്ച് ശല്യം. ഇരിട്ടി പയഞ്ചേരി മുക്കിൽ പഴശി ജലസംഭരണിയുടെ ഭാഗമായ പ്രദേശത്തെ പത്തു വീട്ടുകാർ ആഫ്രിക്കൻ ഒച്ചു ശല്യത്തെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ്. മൂന്നുവർഷം മുന്പാണ് ഈ മേഖലയിൽ ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി കാണുന്നത്. ഇവയെ ഉൻമൂലനം ചെയ്യാൻ നടപടികളെടുക്കാഞ്ഞതാണ് ഇവ പെരുകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

പറന്പുകളിലെ ചെടികൾ തിന്നു നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കകത്ത് എത്തുന്ന ഒച്ചുകൾ വീടിനകം മലിനമാക്കുന്നുണ്ട്. പ്രദേശത്തെ കണ്ണിയത്ത് സുശീലൻ, പുതിയ പറമ്പിൽ മായൻ, കലീഫ, റോഷൻ, സി. സുനിൽകുമാർ, രാജീവൻ, മനോജ് എന്നിവരുടെ വീടുകളിലാണ് ഇപ്പോൾ ശല്യം രൂക്ഷമായത്. ഉപ്പും കുമ്മായവും ഉപയോഗിച്ചാണ് പ്രദേശവാസികൾ ഇതിനെ പ്രതിരോധിക്കുന്നത്.

ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനായി മാത്രം ചാക്കുകണക്കിന് ഉപ്പും കുമ്മായവുമാണ് വീട്ടുകാർ ശേഖരിച്ചു വയ്ക്കുന്നത്. രാത്രി സമയങ്ങളിൽ മാത്രമാണ് ഇവ പുറത്തിറങ്ങുന്നതെന്നതിനാൽ ശേഖരിച്ച് നശിപ്പിക്കലും ശ്രമകരാണ്. ബന്ധപ്പെട്ട അധികൃതർ ഒച്ച് നശീകരണത്തിന് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.