കണ്ണൂർ: ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അൻവര്‍ സാദത്ത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ജില്ലാതല ശില്പശാലയില്‍ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 152 യൂണിറ്റുകളിൽ നിന്നും 300 മാസ്റ്റര്‍/മിസ്ട്രസ്മാര്‍ ശില്പശാലയില്‍ പങ്കെടുത്തു. കൈറ്റ് കണ്ണൂര്‍ ജില്ലാ കോ-ഓർഡിനേറ്റര്‍ കെ. സുരേന്ദ്രൻ അടുത്തില, കെ.എം. മക്ബൂല്‍, കെ. ജലീല്‍, വി. ദിനേശൻ, എ. സിന്ധു, സജിത് കോമത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.