ആലക്കോട്: ആലക്കോട്-അരങ്ങം ബൈപ്പാസ് റോഡ് തകർന്നതോടെ യാത്രാദുരിതം രൂക്ഷമായി. ദിനംപ്രതി നിരവധി വാഹനങ്ങളും വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ കാൽനടയായും സഞ്ചരിക്കുന്ന റോഡിന്‍റെ മിക്ക ഭാഗങ്ങളും ഗതാഗതയോഗ്യമല്ലാത്ത വിധത്തിൽ തകർന്നു കിടക്കുകയാണ്.

ആലക്കോട്-അരങ്ങം പ്രദേശത്തെ ഒട്ടേറെ മേഖലകളെ പുറം ലോകവുമായി ബന്ധിപ്പിച്ചുള്ളതാണ് ഈ റോഡ്. നേരത്തെ പ്രധാനമന്ത്രി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ബിറ്റുമിസ് മെക്കാഡം രീതിയിൽ ടാറിംഗ് നടത്തിയ റോഡാണിത്.

നിർമാണ കാലഘട്ടത്തിൽ തന്നെ റോഡ് പണിയിൽ അഴിമതി നടക്കുന്നതായി ആരോപിച്ച് നാട്ടുകാരും വിവിധ സംഘടനങ്ങളും രംഗത്ത് വന്നിരുന്നു. വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി ആലക്കോട് ടൗണിൽ ബ്ലോക്ക് വരുന്ന സമയങ്ങളിൽ ബസ് അടക്കമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. രണ്ടുതവണ ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിന്‍റെ ശോചനീയാവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ല. റീ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യ മാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.