ചെറുപുഴ: തിരുമേനി തോട്ടിൽ ഒഴുക്കിനെ തടസപ്പെടുത്തി മുളപ്ര തടയണയുടെ സമീപം വീണ കൂറ്റൻ മരം മുറിച്ചുനീക്കി. തടയണയുടെ സമീപം തോടരികിൽ നിന്ന കൂറ്റൻ കുളമാവാണ് വെള്ളിയാഴ്ച തോടിന് കുറുകെ വീണത്. കഴിഞ്ഞ ദിവസങ്ങളിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തോടിന്‍റെ കരയിടിയുകയും കുളമാവിന്‍റെ ചുവട്ടിലെ മണ്ണ് ഒഴുകിപോകുകയും ചെയ്തിരുന്നു.

ഇതേ തുടർന്നാണ് മാവ് വീണത്. ഇനിയും മഴ ശക്തമായാൽ തടയണയിൽ കൂടി വെള്ളം ഒഴുകാതാവുകയും കൂടുതൽ നാശനഷ്ടം ഉണ്ടാവുകയും ചെയ്യുമായിരുന്നു. പഞ്ചായത്ത് ദുരന്തനിവാരണ സേനാംഗങ്ങളായ നിതീഷ് പ്രാപ്പൊയിൽ, പി.വി. സാലു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗം കെ.എം. ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.