പയ്യാവൂർ: മലയോര ഹൈവേയിലെ വെമ്പുവ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പയ്യാവൂരിൽ നിന്ന് പൂപ്പറമ്പ് വഴി ചെമ്പേരിയിലേക്കുള്ള റോഡിൽ മൂരിക്കടവ് പുഴയിൽ പുതിയ പാലം നിർമിച്ചിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇതുവരെ ഇരുപതിൽപരം അപകടങ്ങൾ നടന്നതായി പരിസരവാസികൾ പറയുന്നു.

പയ്യാവൂരിൽ നിന്ന് ചെമ്പേരിയിലേക്ക് പോയ ബൈക്കും ചെമ്പേരിയിൽ നിന്നെത്തിയ വാനും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിയിടിച്ചത്. വാഹനങ്ങളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞതു മുതൽ നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. രണ്ട് മഞ്ഞ സിഗ്നലുകൾ മാത്രമാണ് നിലവിലുള്ളത്. ഇത് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടാൻ പ്രയാസവുമാണ്. റോഡിലെ വളവും ഇറക്കവുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.

ഈ സാഹചര്യത്തിൽ കൂടുതൽ സിഗ്നലുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്. വളവിലെ തെരുവു വിളക്ക് കത്താതായിട്ടും നാളുകളേറെയായി. കർക്കിടക വാവ് ദിനത്തിൽ നൂറുകണക്കിനാളുകൾ ബലിതർപ്പണം നടത്താനെത്തുന്ന വാസവപുരം ക്ഷേത്രം അപകടസ്ഥലത്തിന് സമീപമാണ്. കർക്കിടക വാവിന് മുമ്പായി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.