ചെട്ടിയാംപറമ്പ്: പൂക്കുണ്ടിൽ ആനപ്രതിരോധ മതിൽ കാട്ടാന ഭേദിച്ച് ജനവാസ മേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് മതിലിന്‍റെ ഉയരം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം കൈമാറുന്ന തിന്‍റെ ഭാഗമായാണ് ഒപ്പുശേഖരണം നടത്തുന്നതെന്ന് ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു.

പ്രതിരോധമതിലിന്‍റെ വളയൻചാൽ മുതൽ അടയ്ക്കാത്തോട് കരിയംകാപ്പു വരെയുള്ള പ്രദേശത്ത് ഉയരം കൂട്ടുക, കൊലയാളി മോഴയാനയെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പിടിച്ചുമാറ്റുക. മതിൽ ഉയർത്തുന്നതുവരെ താത്കാലിക ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

വിഷയത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോ-ഓർഡിനേറ്റർ ഗ്രേസൺ ഉള്ളാഹയിൽ, ബെന്നി മണിമലകരോട്ട്, ബെസി ചോലമറ്റം, സണ്ണി കണിയാംഞാലിൽ, സിബി പൊരുമത്തറ തുടങ്ങിയവർ നേതൃത്വം നൽകി.