കണ്ണൂർ: മലപ്പട്ടത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്രയും ഗാന്ധി പ്രതിമ അനാഛാദനവും നാളെ നടക്കും. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെയും സ്മരണകളെ പോലും തമസ്കരിക്കുന്ന രീതിയിൽ ചരിത്രം മാറ്റിയെഴുതുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ തുറന്നുകാട്ടിയാണ് ഗാന്ധി യാത്ര സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അറിയിച്ചു.

ഈ മാസം ആറിന് നടത്താനിരുന്ന പരിപാടി കെപിസിസി മുൻ പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തെ തുടർന്നാണ് മാറ്റിവച്ചത്. മലപ്പട്ടം സ്ക്വയറിലാണ് ഗാന്ധി പ്രതിമ അനാഛാദനം ചെയ്യുക. ഗാന്ധിജിയേയും നെഹ്റുവിനെയും ഇകഴ്ത്തി നമ്മുടെ മഹത്തായ പൈതൃകത്തെ തകർക്കുന്ന രീതിയിൽ അഭിനവ ഗോഡ്‌സേമാർ വിളയാടുന്ന വർത്തമാന സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയാത്ര. നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. -മാർട്ടിൻ പറഞ്ഞു.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മലപ്പട്ടം ഗവ. സ്കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന യാത്ര മലപ്പട്ടം സ്ക്വയറിൽ സമാപിക്കും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.