ഇരിട്ടി: പലഹാര നിർമാണ യൂണിറ്റിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. തീ പടരുന്നതിന് മുന്പ് സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പായം പഞ്ചായത്തിലെ മാടത്തിൽ ടൗണിൽ രാജീവന്‍റെ ഉടമസ്ഥതയിലുള്ള പലഹാര നിർമാണ യൂണിറ്റിലാണ് അപകടം ഉണ്ടായത്.

ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജോബി മാത്യു, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുൺകുമാർ, സി.വി. സൂരജ്, കെ. രാഹുൽ, ഹോം ഗാർഡുമാരായ കെ. രമേശൻ, എം.സി. രാധാകൃഷ്ണൻ, സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഡോളമി കുര്യാച്ചൻ, ജസ്റ്റിൻ സജി, വിനീത്കുമാർ എന്നിവരടങ്ങുന്ന സംഘം മറ്റു സുരക്ഷാ ക്രമീകരണങ്ങൾ നടത്തി.