കണ്ണൂര്‍: ധര്‍മടം കായലോട് പറമ്പായിയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം നടത്തിയ നുണ പ്രചാരണങ്ങൾക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം മറച്ചു വെക്കാൻ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ജല്പനങ്ങൾ നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍. പാര്‍ട്ടിയംഗങ്ങളായ യുവതിയുടെ മാതാപിതാക്കള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കേണ്ട സിപിഎം അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കെ.കെ. രാഗേഷ് വ്യക്തമാക്കണമെന്നും അബ്ദുൾ ജബ്ബാർ ആവശ്യപ്പട്ടു.

അസാന്മാര്‍ഗികതയ്ക്കു കൂട്ടുനില്‍ക്കുന്നത് ന്യായീകരിക്കാനാണ് സദാചാര വിചാരണയെന്ന വാദം സിപിഎം ഉന്നയിക്കുന്നത്. എസ്ഡിപിഐ സ്ത്രീ വിരുദ്ധമെന്ന രാഗേഷിന്‍റെ വാദം ശുദ്ധ അസംബന്ധമാണ്. എസ്ഡിപിഐ പാര്‍ട്ടി ഓഫീസിനു മുന്നിലൂടെ സ്ത്രീകള്‍ക്ക് നടക്കാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ ഇത് മുഖ്യമന്ത്രിയുടെ നാടാണെന്ന് ഓർക്കണം.

അങ്ങിനെ ഒരു സാഹചര്യമുണ്ടെങ്കിൽ ആഭ്യന്തര ചുമതല വഹിക്കുന്ന മുഖ്യമന്ത്രി രാജി വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രടറി പി.സി. ഷെഫീഖ്, ജില്ലാ കമ്മിറ്റിയംഗം റുബീന എന്നിവരും പങ്കെടുത്തു.