കണ്ണൂർ: അഖിലേന്ത്യാ കിസാന്‍ സഭയുടെ കേന്ദ്ര കിസാന്‍ കൗണ്‍സില്‍ യോഗം 28, 29, 30 തീയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ നടക്കും. അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്‍റ് അശോക് ധാവ്‌ളെ, സെക്രട്ടറി വിജൂ കൃഷ്ണന്‍, രാജസ്ഥാന്‍ എംപി അംറാ റാം ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി വത്സൻ പനോളി പത്രസമ്മേളനത്തിൽ അറിയിച്ചു.

യോഗത്തിന്‍റെ സമാപനം കുറിച്ച് കണ്ണൂർ ടൗൺ സ്ക്വയറിൽ സ്വീകരണ സമ്മേളനവും നടക്കും. അഞ്ചാം ദേശീയ സമ്മേളനത്തിന് ശേഷം ആദ്യമായാണ് കേന്ദ്ര കിസാന്‍ കൗണ്‍സില്‍ യോഗം കണ്ണൂരില്‍ നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ഇ.പി. ജയരാജന്‍ ചെയര്‍മാനും എം. പ്രകാശൻ കൺവീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ഊർജിതമാക്കി.

കാർഷികരംഗം അതിസങ്കീർണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ കോൺഗ്രസ് സർക്കാരും കഴിഞ്ഞ പത്തു വർഷത്തിലേറെയായി നരേന്ദ്ര മോദി സർക്കാരും നടപ്പാക്കിക്കൊണ്ടിരുന്ന കർഷക വിരുദ്ധ നയങ്ങൾ ഇന്ത്യയിലെ കൃഷിക്കാരെ തകർക്കുകയാണ്.
ന്യായവില ലഭ്യമാകാതെയും കടക്കെണിയിൽപ്പെട്ടും ലക്ഷക്കണക്കിന് കൃഷിക്കാരാണ് ആത്മഹത്യ ചെയ്യുന്നത്. അമേരിക്കൻ പ്രസിഡന്‍റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കന്പോളം അമേരിക്കൻ കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒന്നാക്കി മാറ്റിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ എം. പ്രകാശൻ, പി. ഗോവിന്ദൻ, പി. പ്രശാന്തൻ എന്നിവരും പങ്കെടുത്തു.