പയ്യാവൂർ: വണ്ണായിക്കടവിലും പരിസര പ്രദേശങ്ങളിലും ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടം. മരങ്ങൾ വീണ് തെക്കേപ്പുതുപ്പറമ്പിൽ ടി.ടി.സെബാസ്റ്റ്യൻ , കുഴിക്കാട്ട് ദേവസ്യ, വടശേരി ബിനു എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. പൈമ്പള്ളിൽ റോയ്, കുറുവത്താഴെ തോമസ്, തെക്കേടത്ത് സാന്‍റി, തെക്കേടത്ത് ബിനോയി, പനച്ചേപ്പള്ളിൽ പാപ്പച്ചൻ, പൈങ്ങനാമഠത്തിൽ ബാബു, മാണിവേലിൽ ജോയി, പൈസക്കരിയിലെ കുടകപ്പള്ളിൽ ഫ്രാൻസീസ്, കഴിപ്പള്ളിൽ ജോർജ് എന്നിവരുടെ റബർ, തെങ്ങ് , കമുക്, തേക്ക്, മാവ്, പ്ലാവ് , കപ്പ എന്നിവ ചുഴലിക്കാറ്റിൽ നശിച്ചു.

വൈദ്യുത ലൈനിൽ മരംവീണും തെങ്ങ് കടപുഴകിയും ഏറെ നേരം റോഡ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പൈസക്കരി ഫൊറാന വികാരി ഫാ.നോബിൾ ഓണംകുളം, പഞ്ചായത്തംഗങ്ങളായ ടെൻസൺ കണ്ടത്തിൻകര, ടി.പി.അഷ്റഫ്, പയ്യാവൂർ വില്ലേജ് ഓഫിസർ, പയ്യാവൂർ പോലീസ്, റവന്യൂ, കെഎസ്ഇബി അധികൃതർ, കത്തോലിക്ക കോൺഗ്രസ് ഫൊറോന നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും കഠിന പരിശ്രമത്തിലൂടെയാണ് വീടുകൾക്ക് മേൽ വീണ മരങ്ങൾ മുറിച്ചു മാറ്റുകയും ഗതാഗതടസവും വൈദ്യുത ബന്ധം പുനസ്ഥാപിക്കുകയും ചെയ്തത്.