കണ്ണൂർ: മുന്നറിയിപ്പില്ലാതെ മക്കാനിയിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ മരംമുറിച്ച് മാറ്റാനായി റോഡ് തടസപ്പെടുത്തിയത് വൻ ഗതാഗതകുരുക്കിന് കാരണമായി. മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങി കിടന്നത്.

മക്കാനിയിൽ അപകടഭീഷണിയുയർത്തിയ മരം മുറിച്ച് മാറ്റാനുള്ള കോടതി ഉത്തരവിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ മരം മുറി ആരംഭിച്ചത്. എട്ട് മണിക്കൂറാണ് മരം മുറിച്ച് മാറ്റാനായി ദേശീയ പാത അഥോറിറ്റി ആവശ്യപ്പെട്ടത്. രാവിലെ ഏഴോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതവും തടസപ്പെടുത്തി.

എകെജി ആശുപത്രിയുടെ മുൻവശത്ത് നിന്ന് റോഡ് തടസപ്പെടുത്തി വാഹനം വഴി തിരിച്ച് വിട്ടാണ് മരം മുറിച്ചത്. യാതൊരു മുന്നറിയിപ്പും നല്കാത്തതിനെ തുടർന്ന് പല വാഹനങ്ങളും മണിക്കൂറുകളോളം കുടുങ്ങി കിടന്നു. ഇതോടെ സർക്കാർ ജീവനക്കാരും സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റ് ആവശ്യങ്ങൾക്കായി കണ്ണൂരിലെത്തിയ യാത്രക്കാരും ഏറെ ബുദ്ധിമുട്ടി.