കാസര്‍ഗോഡ്: കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 453.6 ലിറ്റര്‍ മദ്യം പിടികൂടി. ഇതില്‍ 108 ലിറ്റര്‍ കര്‍ണാടക മദ്യവും 345.6 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് പിടികൂടിയത്. കാസര്‍ഗോഡ് കുഡ്‌ലു രാംദാസ് നഗറിലെ പുരുഷോത്തമയെ (31) അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ അരവിന്ദാക്ഷ എന്ന അണ്ണു ഓടിരക്ഷപെട്ടു. ഞായറാഴ്ച രാത്രി എട്ടോടെ കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അടുക്കത്ത്ബയലില്‍ നടത്തിയ പരിശോധയലാണ് മദ്യക്കടത്ത് പിടികൂടിയത്.

ഒന്നാംപ്രതിയായ അരവിന്ദാക്ഷ അന്തര്‍സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയാണ്. ഇയാള്‍ക്കെതിരെ സ്പിരിറ്റ് കടത്ത്, കര്‍ണാടക മദ്യം, ഗോവന്‍ മദ്യം എന്നിവ കടത്തിയതിന് കേസ് നിലവിലുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്തു സംഘം പ്രവര്‍ത്തിക്കുന്നത്. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് കേസ് കണ്ടെത്തിയത്.