നെല്ലിക്കുറ്റി: ഏറ്റുപാറയിൽ നിന്ന് നെല്ലിക്കുറ്റിയിലേക്കുള്ള റോഡിൽ അങ്കണവാടിക്ക് സമിപത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. ഒരു ചെറിയമഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടും. റോഡിലുള്ള കുഴികളും റോഡരികിലെ കുടിവെള്ള പൈപ്പിന്‍റെ കുഴി മൂടിയ സ്ഥലത്തും അപകടം പതിയിരിക്കുകയാണ്.

റോഡ് കാണാത്ത വിധം വെള്ളം കെട്ടി നിൽക്കുന്നതിനാൽ സമീപത്തെ അങ്കണവാടിയിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. രണ്ടുദിവസത്തിനകം പരിഹരിക്കുമെന്ന് പഞ്ചായത്തധികൃതർ ഉറപ്പ് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.