പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിധവയായ 54കാരിയെ വ്യാജ രേഖയുണ്ടാക്കി വിവാഹം കഴിച്ചതായി തെറ്റിധരിപ്പിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിന് ശേഷം സ്വർണവും പണവും കാറും തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. എടക്കാട് കടമ്പൂർ മമ്മാക്കുന്ന് സ്വദേശി ഫാലിലി (50) നെയാണ് കണ്ണപുരം സിഐ ബാബുമോനും ഗ്രേഡ് എസ്ഐ അസ്കർ, സിപിഒ മഹേഷ് തുടങ്ങിയവർ ചേർന്ന് പടന്ന പയ്യാങ്കലിലെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്.

2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ 54 കാരിയുടെ സുഹൃത്തായ സ്ത്രീയുടെ പരിചയത്തിൽ എടക്കാട് സ്വദേശിയായ ഫാലിലുമായി പരിചയത്തിലാകുകയുമായിരുന്നു. തുടർന്ന്, ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും 23 പവൻ സ്വർണാഭാരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.

കൂടാതെ, 54 കാരിയുടെ പേരിൽ ലോണെടുത്ത് കാർ വാങ്ങുകയും അത് കൈക്കലാക്കുകയും ചെയ്തു. സ്ത്രീയുടെ സ്വത്ത് വിറ്റ് കിട്ടിയ 30 ലക്ഷം രൂപ കൈക്കലാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഫാലീൽ.

തലശേരി, വടകര, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലെ വാറണ്ട് പ്രതികൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.