ഉളിക്കൽ: കനത്ത മഴയിൽ കവിഞ്ഞൊഴുകുന്ന വയത്തൂർ പുഴയിലെ വട്ട്യാംതോട് പാലത്തിലൂടെ കടന്നു പോകുകയായിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞു.

മറിഞ്ഞ കാർ പുഴയോട് ചേർന്നുനിൽക്കുന്ന പൊന്തക്കാടുകളിൽ തട്ടിനിന്നതിനാൽ യാത്രക്കാർ അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണിപ്പാറഭാഗത്തുനിന്ന് വന്ന കാർ പാലത്തിൽ കയറുന്നതിനിടെ ഇറക്കത്തിൽ കൈവരിക്കൾക്കിടയിലൂടെ തെന്നി മറിയുകയായിരുന്നു.

രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ യാത്രക്കാരെ പുറത്തെത്തിക്കുകയും വടം കെട്ടി കാർ പുഴയിലേക്ക് വീഴുന്നത് തടഞ്ഞുനിർത്തുകയും ചെയ്തു. നാട്ടുകാരുടെ ശ്രമഫലമായി നിർമിച്ച പാലത്തിന്‍റെ കൈവരികൾ കാലപ്പഴക്കത്താൽ തകരുകയായിരുന്നു.