പഴയങ്ങാടി: മാട്ടൂൽ സൗത്ത് അഴിക്കലിലെ കടലേറ്റ ഭീഷണിയുള്ള പ്രദേശം സന്ദർശിക്കാനെത്തിയ എം.വിജിൻ എംഎൽയ്ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകൾ ഇവിടെ വെള്ളം കയറുന്ന അവസ്ഥയിലാണ്. റോഡിലും വെള്ളം കയറുന്നുണ്ട്. കടലേറ്റത്തെ തുടർന്ന് തീരത്തെ നിരവധി തെങ്ങുകളടക്കം മറിഞ്ഞു വീണു.

കടലേറ്റ പ്രദേശം സന്ദർശിക്കാനെത്തിയപ്പോൾ കടൽഭിത്തി നിർമാണം പൂർത്തിയാക്കാത്തത് സംബന്ധിച്ച വിഷയം ഉന്നയിച്ച എംഎൽഎയോടെ തട്ടിക്കയറുകയായിരുന്നു.

കടലേറ്റ ഭീഷണി തടയാൻ എത്രയും പെട്ടെന്ന് സുരക്ഷ ഭിത്തി പണിയുമെന്ന് എംഎൽഎ ഉറപ്പ് നൽകി. കാരാറുകാരന്‍റെ വീഴ്ചയും കരിങ്കല്ല് കിട്ടാത്തതുമാണ് പ്രതിസന്ധിയെന്നും ഇക്കാര്യങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.