ശ്രീകണ്ഠപുരം: പെരുമഴയിൽ മലയോര മേഖല വിറങ്ങലിക്കുന്നു. ചെറിയ തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ശ്രീകണ്ഠപുരം, പരിപ്പായി, കൊയ്യം, പാറക്കാടി, ചെങ്ങളായി, ചെമ്പന്തൊട്ടി, ചുഴലി, വയക്കര തുടങ്ങിയ ഭാഗങ്ങളിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മടമ്പം പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്.

മടമ്പം പുഴയോട് ചേർന്ന അലക്സ് നഗർവരെയുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പൊടിക്കളം റോഡിലും വെള്ളക്കെട്ടുണ്ടായി. ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി പഞ്ചായത്ത്, പയ്യാവൂർ, ഏരുവേശി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തോടുകൾ നിറഞ്ഞുകവിഞ്ഞാണ് ഒഴുകുന്നത്.

മഴ ഇനിയും കനക്കുകയാണെങ്കിൽ അപകട സാധ്യതയുള്ള മേഖലകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ തദ്ദേശസ്ഥാപനങ്ങൾ നടത്തി കഴിഞ്ഞു.

മഴയെ തുടർന്ന് തൊഴിൽ മേഖലകളും സ്തംഭിച്ചു. റബർ ടാപ്പിംഗും പലയിടത്തും നിർത്തി വച്ചു.