പാലാ: ഭിന്നശേഷി സംവരണത്തിന്‍റെ പേരില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് നീതിനിഷേധവും പ്രതിഷേധാര്‍ഹവുമാണെന്ന് പാലാ രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും അതുവഴി പൊതുവിദ്യാഭ്യാസത്തെയും തകര്‍ക്കുന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കുക, കോടതിവിധി അംഗീകരിച്ച് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് രൂപതയിലെ എല്ലാ സ്‌കൂളുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.

പാലാ രൂപതാതല പ്രതിഷേധം പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രൂപത എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലപ്പറമ്പില്‍, രൂപത പ്രസിഡന്‍റ് ജോബി കുളത്തറ, സെക്രട്ടറി ഷിനു ആനത്താരക്കല്‍, റെജി കെ. മാത്യു, ഫാ. റെജിമോന്‍ സ്‌കറിയ, സിസ്റ്റര്‍ ജാന്‍സി പീറ്റര്‍, സിസ്റ്റര്‍ ലിസ്യൂ, സിസ്റ്റര്‍ ലിന്‍സി എന്നിവര്‍ പ്രസംഗിച്ചു.

23ന് കോട്ടയം കളക്‌ടറേറ്റിലേക്ക് പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, വിജയപുരം രൂപതകളുടെ ആഭിമുഖ്യത്തില്‍ അധ്യാപക മാര്‍ച്ചും ധര്‍ണയും നടത്തും.

ശമ്പളം നല്‍കണം: മാണി സി. കാപ്പന്‍

പാലാ: വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെ കഷ്ടപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും എത്രയുംവേഗം പ്രശ്‌നം പരിഹരിക്കണമെന്നും മാണി സി. കാപ്പന്‍ എംഎല്‍എ. കോടതിവിധിയുണ്ടായിട്ടും ക്രൈസ്തവ മാനേജ്മെന്‍റ് സ്‌കൂളുകളോട് വിവേചനം കാണിക്കുന്നത് ക്രൂരതയാണ്.

അര്‍ഹതപ്പെട്ട ശമ്പളം നേടിയെടുക്കുന്നതിന് പോരാടുന്ന അധ്യാപക, അനധ്യാപക സഹോദരങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മാനേജ്മെന്‍റിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.