തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ടു വട്ടവടയിൽ കൃഷി ചെയ്തത് 1,800 ഏക്കർ ശീതകാല പച്ചക്കറി. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും ആദ്യം തിരിച്ചടിയായെങ്കിലും വില മെച്ചപ്പെട്ടതു കർഷകർക്കു നേട്ടമായി.

വിളവെടുപ്പിന്‍റെ സമയമായപ്പോൾ കാലാവസ്ഥ അനുകൂലമായതാണ് കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാക്കിയത്. തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കുമാണ് വട്ടവടയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അവിടെനിന്ന് അതു കേരളത്തിലേക്ക് എത്തും.

വട്ടവട പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടക്കന്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തോടനുബന്ധിച്ചു പച്ചക്കറികളുടെ വിളവെടുപ്പ് നടന്നത്.

കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവിൽ നടന്നത്.

കനത്ത മഴയിൽ ആദ്യം നട്ട പച്ചക്കറിത്തൈകൾ വ്യാപകമായി നശിച്ചു നഷ്ടം വന്നെങ്കിലും ഓണസീസൺ കണക്കിലെടുത്തു വീണ്ടും കൃഷിയിറക്കി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചു.

ഹോർട്ടികോർപിന്‍റെ അനാസ്ഥ

വിഎഫ്പിസികെയിൽ അംഗങ്ങളായ കർഷകരാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്. എന്നാൽ, സംഭരിച്ച പച്ചക്കറിയുടെ വില ഹോർട്ടികോർപ് ഏതാനും വർഷമായി നൽകാത്തതിനാൽ പച്ചക്കറി ഇവർക്കു നൽകേണ്ടതില്ലെന്നു കർഷക കൂട്ടായ്മകൾ തീരുമാനിക്കുകയായിരുന്നു.

ഇടനിലക്കാരാണ് ഇപ്പോൾ കർഷകരിൽനിന്നു പ്രധാനമായി പച്ചക്കറി ശേഖരിക്കുന്നത്. മുൻകൂട്ടി പണവും മറ്റും നൽകി സംഭരിക്കുന്നതിനാൽ പലപ്പോഴും ഇവർ നിശ്ചയിക്കുന്ന വിലയ്ക്കു ഉത്പന്നം വിൽക്കാൻ കർഷകർ നിർബന്ധിതരാകും.

ഇടനിലക്കാർ സംഭരിക്കുന്ന പച്ചക്കറിയാകട്ടെ തമിഴ്നാട് മാർക്കറ്റുകളിലേക്കാണ് കയറ്റിവിടുന്നത്.

കുടികളിൽ ഉരുളക്കിഴങ്ങ്

വട്ടവടയിലെ കുടികളിലാണ് ഉരുളക്കിഴങ്ങ് കൂടുതലായി കൃഷി ചെയ്യുന്നത്. നേരത്തെ ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയായിരുന്നു മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്നത്. എന്നാൽ, ഇതിന്‍റെ ഉത്പാദനം ഇപ്പോൾ വലിയ തോതിൽ കുറഞ്ഞു.

വന്യമൃഗശല്യം പച്ചക്കറി കൃഷിക്കു വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. കാട്ടാനകൾ ഉൾപ്പെടെ ഭീഷണിയുള്ളതിനാൽ ഇവ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ, ഇത്തരം മേഖലകളിൽ വെളുത്തുള്ളി കൂടുതലായി കൃഷി ചെയ്യുന്നുണ്ട്.

വെല്ലുവിളികൾ കൂടിയതോടെ വട്ടവടയിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന പലരും ടൂറിസം റിസോർട്ടുകളിലും മറ്റും ജോലി തേടിയിട്ടുണ്ട്. എന്നാൽ, പ്രതിസന്ധികൾക്കിടയിലും ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന നല്ലൊരു ശതമാനം കർഷകർ ഇപ്പോഴും ഇവിടെയുണ്ട്.

വെളുത്തുള്ളിയാണ് താരം

വെളുത്തുള്ളിയാണ് വട്ടവടയിൽ ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്ന വിള. ഇത്തവണ 900 ഏക്കറിലാണ് വെളുത്തുള്ളി കൃഷി ചെയ്തത്. കൂടുതൽ കർഷകരും തമിഴ്നാട്ടിൽനിന്നെത്തുന്ന കച്ചവടക്കാരുടെ പക്കൽനിന്നു വെളുത്തുള്ളിയുടെ വിത്തും പണവും മുൻകൂർ വാങ്ങിയാണ് കൃഷി. വിളവെടുക്കുന്പോൾ ഉത്പന്നവും ഇവർ കൊണ്ടുപോയ്ക്കോളും. ഇതോടെ നിരവധി പേർ വെളുത്തുള്ളി കൃഷിയിലേക്കു തിരഞ്ഞിട്ടുണ്ട്.

ഉരുളക്കിഴങ്ങ് -500 ഏക്കർ, കാബേജ്- 200, കാരറ്റ്- 100, ബീൻസ്- 50, കോളിഫ്ളവർ, ബീറ്റ്റൂട്ട് -50 ഏക്കർ എന്നിങ്ങനെയാണ് മറ്റ് ശീതകാല പച്ചക്കറികൾ കൃഷി ചെയ്തത്.

വെളുത്തുള്ളിക്കു പുറമേ ബട്ടർബീൻസും മുരിങ്ങ ബീൻസും കൃഷിയിടങ്ങളിൽ വ്യാപകമായിട്ടുണ്ട്. ഉത്പാദനച്ചെലവ് കുറവായതിനാലാണ് കർഷകർ ഈ കൃഷിയോട് താത്പര്യം കാട്ടുന്നത്. വെളുത്തുള്ളി കിലോയ്ക്ക് 120 രൂപ മുതൽ 200 രൂപ വരെ കഴിഞ്ഞ ദിവസങ്ങളിൽ കർഷകർക്കു വില ലഭിച്ചു. ഹോർട്ടികോർപ് സംഭരിച്ചാൽ നേരിട്ടു കേരള വിപണിയിലേക്ക് എത്തേണ്ട പച്ചക്കറിയാണ് ഇടനിലക്കാർ തമിഴ്നാട്ടിലേക്കു കൊണ്ടുപോയിട്ട് കറങ്ങി വീണ്ടും കേരളത്തിലേക്കെത്തുന്നത്. ഇതു വില കൂടാനും കാരണമാകുന്നു. കാരറ്റ്-34, കാബേജ് -13, ബീൻസ് -58, ബ്രോക്കോളി-34 എന്നിങ്ങനെയാണ് മറ്റ് ഉത്പന്നങ്ങൾക്കു കഴിഞ്ഞ ദിവസം ലഭിച്ച വില.